2010, ഫെബ്രുവരി 11, വ്യാഴാഴ്‌ച

ഒരു ഡയറി കുറിപ്പ്

ഇന്നലെ രാത്രി...

കണ്ണുകളില്‍ ഇരുട്ട് മൂടി തുടങ്ങി...

ഉറക്കം വരികയാണെന്നു കരുതി കണ്ണടച്ചിരുന്നു...

പുറത്താരൊക്കെയോ ഉറക്കെ തറ്ക്കിക്കുന്നു.

മെല്ലെ കണ്ണു തുറന്നു...

ഇല്ല,ഒന്നും കാണുന്നില്ല!

ഇരുട്ട് .കട്ട പിടിച്ച ഇരുട്ട്.

പെട്ടന്നുള്ള ഞെട്ടലില്‍ അലറിവിളിച്ചു.

ആരും കേട്ടില്ല.

കണ്ണിലെ പോയ മെഴുകുതിരി നാളം അന്വേഷിച്ച്ഒരുപാടലഞ്ഞു.

ഒടുവില്,ഇരുന്ട മുറിയുടെ കനത്ത ഇരുട്ടില്‍ തല കുനിച്ചിരുന്നു കരഞ്ഞു?

അപ്പോഴും പുറത്താരൊക്കെയോ തറ്ക്കിക്കുകയായിരുന്നു

2010, ഫെബ്രുവരി 7, ഞായറാഴ്‌ച

പ്രവാസിയുടെ പ്രാരാബ്ദങ്ങള്‍......


കയ്പേറിയ പ്രവാസ ജീവിത ത്തിന്‍റെ തിക്ത അനുഭവങ്ങളും വിരഹ വേദന യുടെ വിഷമതകളും മറച്ചു വച്ച് തന്നില്‍ പ്രതീക്ഷ യര്‍പ്പിച്ചു ഈ രാജ്യത്തേക്ക് കടം വാങ്ങിയും പണയ പെടുത്തിയും പറഞ്ഞയച്ച മാതാ പിതാക്കളെ വിഷമിപ്പിക്കാതെ അവര്‍ക്ക് തന്നിലുള്ള വിശ്വാസം നഷ്ട്ട പെടാതിരിക്കാന്‍ ശ്രമിച്ചു കൊണ്ട് അബ്ദു ഇങ്ങിനെ എഴുതി തുടങ്ങി.



എത്രയും സ്നേഹം നിറഞ്ഞ എന്‍റെ ഉമ്മയും ബാപ്പയും സഹോദരി മാറും അനിയന്‍ മാരും അറിയാന്‍ അബ്ദു എഴുതുന്നത്‌.എന്തെന്നാല്‍ ഞാനിവിടെ സുഖ മായി ബഹറൈനില്‍  നമ്മുടെ നാട്ടുകാരുടെ അടുത്തെത്തി.ഇവിടെ എനിക്കും നമ്മുടെ നാട്ടുകാര്‍ക്കും സുഖം തന്നെ അതില്‍ ഉപരിയായി ഉമ്മയും ബാപ്പയും മറ്റെല്ലാവരെയും കരുതി ഞാന്‍ സമാതാനിക്കുന്നു.ഉമയും ബാപ്പയും മുടങ്ങാതെ മരുന്ന് കഴിക്കുന്നുണ്ടാകും എന്ന് കരുതുന്നു.നമ്മുടെ എല്ലാ പ്രയാസങ്ങളും തീരാന്‍ പോവുക യാണ്,ഞാന്‍ ഇവിടെ എത്തി യില്ലേ.നല്ലൊരു പണി കിട്ടിയാല്‍ നമ്മുടെ പുര നന്നാക്കണം പിന്നെ നമുക്ക് ഇമ്മുവിനെയും സുബൈദ യെയും കല്ല്യാണം കഴിപ്പിച്ചയക്കണം എന്നൊക്കെ എനിക്കാഗ്രഹമുണ്ട്.ഉമ്മയും ബാപ്പയും എനിക്ക് നല്ലൊരു ജോലി യാവാന്‍ പ്രാര്‍തിക്കണം.........................


അബ്ദു വിവരങ്ങള്‍ അടങ്ങിയ കത്തിനോടൊപ്പം പലരില്‍ നിന്നും ചിലവിനു കടം വാങ്ങിയ കാഷില്‍ നിന്നും ആയിരം രൂപയും കത്തിന്‍റെ കൂടെ കൊടുത്തയച്ചു.ദിനങ്ങള്‍ കടന്നു പോയി.ജോലി ശരിയാവതത്തില്‍ അബ്ദു ദുഖിചിരിക്കെ നാട്ടില്‍ നിന്നും ബഹ്റൈനിലെ  മെസ്സ് റൂം വരെ എത്തിച്ച കോയാക്ക അബ്ദു വിനെ കാണാനെത്തി.വിവരങ്ങള്‍ അന്ന്യെഷിചെത്തിയ കൊയാക്കാനെ കണ്ടതും അബ്ദു വിന്റെ സകല നിയന്ത്രണവും വിട്ടു.അബ്ദു അദ്ദേഹത്തിന്‍റെ തോളില്‍ കിടന്നു പൊട്ടി കരഞ്ഞു ഇങ്ങിനെ പറഞ്ഞു.എന്ത് ജോലി വേണേലും കോയാക്ക ഞാന്‍ എടുത്തോളാം എന്നെ ഈ നരകതീന്നോന്നു രക്ഷ പെടുതുമോ?
നീ നാട്ടുകാരുടെ കൂടെ യല്ലേ താമസം പിന്നെ എങ്ങിനെ ഇത് നരക മാവും കോയാക്ക അബ്ദു വിനോട് ചോതിച്ചു.
അബ്ദു വിശദ മായി കാര്യങ്ങള്‍ പറഞ്ഞു കൊടുത്തു.ജീവിത ത്തിന്‍റെ പല വശങ്ങളും കണ്ടു ജീവിത സായാഹ്നതിലെത്തി നില്‍ക്കുന്ന അദ്ദേഹത്തിന് അബ്ദു വിന്‍റെ വിഷമങ്ങള്‍ മനസ്സിലായി.അദ്ദേഹം പറഞ്ഞു.
അബ്ദു നീ വന്നിട്ട് രണ്ടു മാസത്തോളം ആയില്ലേ ?ഞാന്‍ കരുതി നീ ജോലിക്കൊക്കെ കേരീട്ടുണ്ടാകും എന്ന്.നിന്‍റെ വിവരങ്ങള്‍ അറിയാനാണ് ഞാന്‍ ഇപ്പോള്‍ വന്നത്.ഏതായാലും സാരമില്ല.നീ നാട്ടുകാരോടൊക്കെ പറഞ്ഞിട്ട് വാ....അവരോടു തല്‍ക്കാലം ഒരു പണി ശരി യായിട്ടുണ്ട് അത് കൊണ്ട് ഞാന്‍ പോയി നോക്കട്ടെ എന്ന് പറഞ്ഞു ബാഗും എടുത്തു പോര് .....


അത് കേട്ടതും അബ്ദു അലക്കാനിട്ടിരുന്ന ഡ്രസ്സ് കളും തോര്‍ത്ത്‌ മുണ്ടും വാരി വലിച്ചു ബാഗില്‍ കുത്തിനിറച്ചു എല്ലാവരോടും യാത്ര പറഞ്ഞു കോയാക്കയുടെ കൂടെ പുറപ്പെട്ടു.കോയാക്ക മെയിന്‍ റോഡിലെത്തി ഒരു ടാക്സി ക്ക് കൈ കാണിച്ചു.അവര്‍ ചെന്നെത്തിയത് കോയാക്കയുടെ സുഹ്രത്ത് അഷ്‌റഫ്‌ ന്‍റെ ഓഫീസിലായിരുന്നു


കോയാക്ക അബ്ദു വിനെ പുറത്തു നിര്‍ത്തി ഓഫീസിനകത്തേക്ക് പോയി.കോയാക്ക അശ്രഫിനോട് അബ്ദു വിനു ഒരു ജോലി ആക്കി കൊടുക്കണം എന്നാവശ്യപെട്ടു.അബ്ദു വിന്‍റെ പൂര്‍ണ മായ ചരിത്രം തന്നെ കോയാക്ക അശ്രഫിനു പറഞ്ഞു കൊടുത്തു.
അഷ്‌റഫ്‌ അബ്ദു വിനെ തന്റെ കാബിനിലേക്ക്‌ വിളിപ്പിച്ചു.പേരും നാടും ഒക്കെ അഷ്‌റഫ്‌ അബ്ദു വിനോട് ചോതിച്ചു.അബ്ദു വിന്‍റെ രൂപവും ഭാവവും അശ്രഫിനു ഇഷ്ട്ട പെട്ടു. അഷ്‌റഫ്‌ കോയാക്ക യോടും അബ്ദു വിനോടും ഇങ്ങിനെ പറഞ്ഞു.നിങ്ങളിവിടെ ഇരിക്കി ഞാന്‍ ബോസ്സിനോട് സംസാരിക്കട്ടെ.... ഇത് പറഞ്ഞു തൊട്ടപ്പുറത്തെ കാബിനില്‍ മുട്ടി അഷ്‌റഫ്‌ അകത്തേക്ക് പോയി.അബ്ദുവും കോയാക്കയും മനസ്സില്‍ പ്രാര്‍തനയിലായിരുന്നു.അശ്രഫിന്റെ ബോസ്സിന് നല്ല മനസ്സുണ്ടാ വനേ...
അല്‍പ സമയത്തിന് ശേഷം അഷ്‌റഫ്‌ സന്തോഷത്തോടെ പുറത്തു വന്നു.
അബ്ദു വിനു ഭാഗ്യ മുണ്ട്,ബോസ്സ് അവനെ ഇവിടെ ഓഫീസ് ബോയ്‌ ആയി നിര്‍ത്താന്‍ പറഞ്ഞു.ആയിരം റിയാല്‍ ശമ്പളം കിട്ടും.റൂമും ചിലവും ഒന്ന് കിട്ടൂല,അത് നിങ്ങള്‍ തന്നെ കണ്ടെത്തണം ,എന്റെ കൂട്ട് കാരുടെ റൂം ഉണ്ട് ഇവിടെ അടുത്ത് തല്‍ക്കാലം അവിടെ നിന്നാല്‍ മതി.അഷ്‌റഫ്‌ കോയാക്ക യോട് പറഞ്ഞു.

അബ്ദു വും കോയാക്കയും അല്ലാഹു വിനു നന്ദി പറഞ്ഞു.അല്‍ഹംദു ലില്ലഹ്.

പക്ഷെ ഒരു കണ്ടീഷന്‍.അഷ്‌റഫ്‌ പറഞ്ഞു.
കോയാക്കയും അബ്ദുവും അമ്പരന്നു അശ്രഫിനെ നോക്കി.....
അഷ്‌റഫ്‌ തുടര്‍ന്ന് പറഞ്ഞു. ജോലി യൊക്കെ കിട്ടി കഴിഞ്ഞാല്‍ മലയാളികളുടെ തനി സ്വഭാവം പുരതെടുക്കരുത് ,ജോലി വാങ്ങി തന്ന എനിക്ക് പാര പണിയാന്‍ ബോസ്സിനെ കൂട്ട് പിടിക്കാന്‍ ശ്രമിക്കരുത്.വരുമ്പോള്‍ പച്ച പാവങ്ങളായിരിക്കും,രണ്ടു മാസത്തെ ശമ്പളം കൈ പറ്റിയാല്‍ പിന്നെ വന്ന വഴി മറക്കും..........
ഇത് കേട്ടതും കോയാക്ക അശ്രഫിനോട് പറഞ്ഞു.നിനക്ക് എന്നെ വിശ്വാസ മാണോ,എങ്കില്‍ ഇവനെയും വിശ്വസിക്കാം.എനിക്ക് ഈ കുട്ടിയെ എന്റെ മക്കളെക്കാളും വിശ്വാസമാണ്. എന്റെ മകന് വേണ്ടി യാനങ്കില്‍ പോലും ഞാന്‍ നിന്റെ അടുത്ത് വരില്ലായിരുന്നു.
അല്ല കോയാക്ക ഞാന്‍ അറിഞ്ഞിരിക്കാന്‍ പറഞ്ഞു എന്ന് മാത്രം,ഒരു പാട് അങ്ങിനത്തെ അനുഭവങ്ങളിവിടെ പറഞ്ഞു കേട്ടിട്ടുണ്ട്.
അബ്ദു വിനു അള്ളാഹു നല്ലത് ഉദ്ദേശിച്ചു തുടങ്ങുക യായിരുന്നു,കഴിഞ്ഞ ലക്കത്തിലെ ഖുര്‍ആന്‍ സൂക്തത്തിലെ വരികള്‍ യാഥാര്‍ത്ഥ്യം ആകുക യായിരുന്നു.അബ്ദു വിന്റെ ജീവിതത്തിന്റെ മാറ്റങ്ങള്‍ മാറി മറിയുക യായിരുന്നു .അള്ളാഹു ഒരാളെ നന്നാക്കാന്‍ തുടങ്ങി യാല്‍ ആര്‍ക്കും അത് തടയാന്‍ കഴിയില്ല.വല്ല ദോഷവും ആര്‍കെങ്കിലും അവനുദ്ദേഷിച്ചാല്‍ അത് നീക്കി കളയാനും മറ്റാര്‍ക്കും കഴിയില്ല,അവനല്ലാതെ.......................................തുടരും.

2009, ഒക്‌ടോബർ 24, ശനിയാഴ്‌ച

പാവം പ്രവാസി....


ചുട്ടുപൊള്ളുന്ന മരുഭൂമിയില്‍ വീണുകിട്ടുന്ന
ഒഴിവുസമയങ്ങളില്‍ ചിലപ്പോഴെങ്കിലും
മനസ്സൊരു യാത്ര പോകും…….
ഓരോ പ്രവാസിയെയും കുറിച്ച് ചിന്തിക്കും.....
കാരണം ഞാനും അവരില്‍ ഒരാളാണല്ലോ.......
പിന്നെ ചിലരുടെ വിഷമങ്ങള്‍ നേരില്‍ കേട്ടിട്ടുമുണ്ട്.....
പക്ഷേ...
അതൊക്കെയോര്‍ത്തു സഹതപിക്കാനല്ലാതെ...
മറ്റൊന്നിനും നമുക്ക് കഴിയാറില്ല
എന്നതാണ് സത്യം..........
എങ്കിലും യഥാര്‍ത്ഥ പ്രവാസ ജീവിതം
എന്താണെന്ന് മനസ്സിലാക്കിയത്
ഇവിടെ എത്തിയതിനു ശേഷമാണ്.......
നാട്ടില്‍ ടാറുരുക്കുന്ന തൊഴിലാളികളെ
കാണുമ്പോള്‍ മനസ്സുരുകിയിരുന്ന എനിക്ക്
അതൊക്കെ എത്ര നിസ്സാരമാണെന്നു മനസ്സിലായത്‌
ഇവിടെ വന്നതിനു ശേഷമാണ്.......
വീണു കിട്ടുന്ന ഒഴിവു വേളകളില്‍ പേര്‍സില്‍
വെച്ചിരിക്കുന്ന പ്രിയതമയുടെ ഫോട്ടോയില്‍ നോക്കി
നെടുവീര്‍പ്പിടുന്നവരും,
അച്ചനെയുമമ്മയെയും ആദ്യമായി പിരിഞ്ഞതില്‍
മനംനൊന്തു വിങ്ങിപൊട്ടുന്നവരും
ഇവിടേ അപൂര്‍വ്വമല്ല.........
ഓരോ പ്രവാസിക്കും വീണു കിട്ടുന്ന
ഒഴിവു സമയങ്ങള്‍ വീടിനെ കുറിച്ചോര്‍ക്കാന്‍
മാത്രമുള്ളതാണ്.........
പിന്നെ സ്വതന്ത്രമായവാന്‍ പറക്കും.........
അങ്ങു ദൂരേക്ക്.....
കണ്ണെത്താത്തത്രയും ദൂരേക്ക്….
അവിടെ തന്‍റെ മാത്രം
ജീവനായ കൊച്ചു കുടുംബത്തിലോട്ട്…..
പിന്നെ വര്‍ണ്ണിച്ചാല്‍ തീരാത്ത സൗന്ദര്യമുള്ള
പുഴകളും, പൂക്കളും,പച്ചപുതച്ച പാടങ്ങളും,
അമ്പലക്കാവുകളും,കുളങ്ങളും,
മൃദു സംഗീതമൊഴുകുന്ന കൊച്ചരുവികളും….
എത്ര കണ്ടാലും മതിവരാത്ത വര്‍ഷമേഘങ്ങളും…..
പ്രകൃതിയുടെ പുണ്യതീര്‍ത്ഥമായി
വിണ്ണില്‍ നിന്നുതിരുന്ന അമൃതമഴയും…….
മഴയത്തുലയുന്ന വന്‍മരങ്ങളും ….
എല്ലാം ഓരോ പ്രവാസിയുടെയും കണ്മുന്നില്‍
തെളിയുന്ന സ്വകാര്യ ദുഖമാണ്…….
അല്ലെങ്കില്‍ അവന്‍റെ സ്വപ്നമാണ്…….
ചിലനിമിഷങ്ങളില്‍ ഇതെല്ലാമോര്‍ത്തു
മിഴികളില്‍ നിന്നും കവിളിണകളിലൂടെ
ഒഴുകിവരുന്ന കണ്ണീര്‍ ചാലുകള്‍
അവന്‍റെ ചുണ്ടുകള്‍ക്കിടയിലൂടെ ഊറി വരും.....
പിന്നെ നാവില്‍ നിന്നും മനസ്സിലേക്കൊഴുകുന്ന
ദുഖത്തിന്റെ കയ്പ്പ് രസം എത്രയോ തവണ
അവന്‍റെ രാത്രികളെ ഉറക്കമില്ലാതാക്കിയിരിക്കുന്നു.....
എന്‍റെ ഇത്രയും നാളത്തെ ചുരുങ്ങിയ
പ്രവാസ ജീവിതത്തില്‍ കണ്ട ചില കാഴ്ചകള്‍
ഒരിക്കലും മറക്കാന്‍ കഴിയില്ല.......
പണ്ട് നാട്ടില്‍ ഓരോ ഗള്‍ഫുകാരനും
നമ്മെ കടന്നു പോകുമ്പോള്‍ ഉണ്ടാകുന്ന സുഗന്ധത്തിനു
നമ്മളറിയാത്ത അല്ലെങ്കില്‍ അനുഭവിക്കാത്ത
ഒത്തിരി ആത്മാക്കളുടെ വിയര്‍പ്പുമണമുണ്ടെന്നു
ആരറിയുന്നു !!!!!
ഇവിടെ എത്ര വിയര്‍ത്തൊഴുകിയാലും
അവന്‍ വിലകൂടിയ സുഗന്ധദ്രവ്യങ്ങള്‍
ഉപയോഗിക്കാറില്ല

കാരണം.....
ചുറ്റിലും അവന്‍ കാണുന്നത്
അവന്‍റെ തന്നെ പ്രതിരൂപങ്ങളാണ്....
അവന്‍റെ വേദനയെ കുറിച്ചോര്‍ത്തു വിഷമിക്കുവാനും
വേദനിക്കുവാനും ആര്‍ക്കും കഴിയാറില്ല.....
കാരണം മറ്റുള്ളവരുടെ സ്ഥിതിയും അവന്‍റെതിനു
തുല്യമോ അതില്‍ കൂടുതലോ ആണ്.....
ഭൂരിഭാഗം പ്രവാസിയും സൂര്യന്‍റെ തീവ്രരശ്മികള്‍
നേരിട്ട് ശരീരത്തില്‍ ഏറ്റുവാങ്ങുന്നവരാണ്…..
പലരുടെയും പുറത്തു വരണ്ടുണങ്ങിയ
പാടങ്ങള്‍ പോലെ നേര്‍ത്ത വിള്ളലുകള്‍
കാണാന്‍ കഴിയും.....
കാഴ്ച മറക്കുന്ന പൊടിക്കാറ്റില്‍ വിയര്‍പ്പുണങ്ങാത്ത
ശരീരവുമായി അടച്ചിട്ട മുറികളില്‍
ശീതീകരണ യന്ത്രത്തിന്റെ സഹായത്തോടെ
അവന്‍ ശരീരം തണുപ്പിച്ചെടുക്കും……..
അപ്പോഴും ഉരുകുന്ന മനസ്സിനെ കുളിരണിയിക്കാനുള്ള
ഒരു യന്ത്രവും കണ്ടു പിടിച്ചിട്ടില്ലല്ലോയെന്നു
അവന്‍ ആത്മഗതം ചെയ്യും …
പിന്നെ.......
മെല്ലെ തളര്‍ച്ചയോടെ മിഴികള്‍ പൂട്ടുന്ന അവന്‍റെ
കണ്മുന്നില്‍ തെളിഞ്ഞുവരുന്നത്
അങ്ങകലെ തന്നെയും കാത്തു വഴികണ്ണുമായ്
കാത്തിരിക്കുന്ന കുടുംബാമ്ഗങ്ങളെയാണ്....
പിന്നെ പേകിനാവു പോലെ കൂടി വരുന്ന ബാദ്ധ്യതകളും……..
ഒരിക്കല്‍ പോലും സമാധാനത്തോടെ ഈ
മരുഭൂമിയിലും നാട്ടിലും അവനു
നില്‍ക്കാന്‍ കഴിയാറില്ല……..
ഇവിടെ നില്‍ക്കുമ്പോള്‍ അവന്‍റെ ജീവിത സ്വപ്നങ്ങളായ
കുടുംബത്തെ കുറിച്ചുള്ള വേവലാതികള്‍
അവന്‍റെ മോഹങ്ങളെ മുളയിലേ കരിച്ചു കളയുന്നു.....
അവരുടെ സാമിപ്യം കൊതിക്കാത്ത ഒരു രാത്രിപോലും
അവന്‍റെ ഈ പ്രവാസ ജീവിതത്തില്‍ ഉണ്ടായിരിക്കില്ല .......
കുളിര്‍മ്മ നിറഞ്ഞ കാലാവസ്ഥയും,
മനസ്സിനെ മോഹിപ്പിക്കുന്ന മഴക്കാലവും മാമ്പഴകാലവും
അവന്‍റെ സ്വപ്‌നങ്ങള്‍ മാത്രമാണിന്ന്........
അവന്‍റെ ഓണവും, ക്രിസ്തുമസ്സും, പെരുന്നാളുമെല്ലാം
ഒരൊറ്റ ഫോണ്‍ വിളിയാല്‍ ആഘോഷിക്കാനുള്ളതാണ്….
മറിച്ചു നാട്ടിലാണേല്‍…….
ദിവസവും ശൂന്യമായികൊണ്ടിരിക്കുന്ന
കീശയിലേക്ക്‌ നോക്കി നെടുവീര്‍പ്പിടുവാനെ
അവനു കഴിയാറുള്ളൂ …….
ഒരിക്കല്‍ പോലും ആരും അവന്‍റെ
വിഷമങ്ങളും വേദനകളും മനസ്സിലാക്കിയിട്ടില്ല …
അല്ലെങ്കില്‍ അവന്‍ ആരെയും അറിയിച്ചിട്ടില്ല .........
കാരണം അവന്‍റെ മേല്‍വിലാസം ഗള്‍ഫുകാരനെന്നാണ് ……..!!!
അങ്ങകലെ എണ്ണ പാഠത്തില്‍ പൊന്നുവിളയിക്കുന്നവന്‍!!!
നാട്ടില്‍ അംബരചുംബികളായ
ബഹുനില കെട്ടിടങ്ങള്‍ പണിയിക്കുന്നവന്‍.......!!!
ആരെയും ഒന്നുമറിയിക്കാതെ
പലിശക്കെടുത്ത പണത്തിനു ടിക്കെറ്റ് വാങ്ങി
അവന്‍ വീണ്ടും ഈ മരുഭൂമിയിലോട്ടു പറക്കും …..
സ്വന്തം ജീവിതവും സ്വപ്നങ്ങളും, ഹോമിച്ചു കൊണ്ട്
മറ്റുള്ളവര്‍ക്ക് വെളിച്ചമേകാന്‍……...