2009, ജൂൺ 8, തിങ്കളാഴ്‌ച

പ്രണയകാലം....


ഞാന്‍ ആരേയും പ്രണയിച്ചിട്ടില്ല അവളെയല്ലാതെ ......
ഞാന്‍ ആരേയും ആഗ്രഹിച്ചിട്ടില്ല അവളെയല്ലാതെ ......
ഞാന്‍ ആരേയും സ്വപ്നം കണ്ടിട്ടില്ല അവളെയല്ലാതെ .......
എന്നിട്ടും പ്രണയം എനിക്ക് ദുഖമാകുന്നു.......

ജനല്‍ പാളികള്‍ക്ക് ഇടയില‌ുടെ മഴത്തുള്ളികള്‍ അകത്തേക്ക് വീണുകൊണ്ടേ ഇരുന്നു. തണുത്ത കാറ്റ്വീശി പ്രകൃതി മഴയോടുള്ള അതിന്റെ പ്രതിപത്തി പ്രകടിപ്പിച്ചു കൊണ്ടിരുന്നു.
എന്റെ മനസ്സുപക്ഷേ ഇവിടെ എവിടെയും അല്ല കാറ്റ് വിശിയാലും മഴ തുവര്‍ന്നാലും ഇല്ലെങ്കിലും ഇനി എനിക്കൊന്നുമില്ല.....

പ്രണയത്തിന്റെ ആദ്യത്തെയും അവസാനത്തെയും വിരഹം മാത്രമാണ് മനസ്സ് നിറയെ.....
നനഞ്ഞ മണ്ണിന്റെ ഗന്ധം അരിച്ചു കയറുമ്പോള്‍ ഞാന്‍ അറിയുന്നു അതില്‍ എന്റെ പ്രണയത്തിന്റെ ചിത അണയുന്നത്......

ഞാന്‍ ആരേയും പ്രണയിച്ചിട്ടില്ല അവളെയല്ലാതെ......
ഞാന്‍ ആരേയും ആഗ്രഹിച്ചിട്ടില്ല അവളെയല്ലാതെ......
ഞാന്‍ ആരേയും സ്വപ്നം കണ്ടിട്ടില്ല അവളെയല്ലാതെ.......
എന്നിട്ടും പ്രണയം എനിക്ക് ദുഖമാകുന്നു.......

ഇപ്പൊ അവളുടെ ആത്മാവ് എന്നെ തിരയുകയായിരിക്കും.....നനഞ്ഞ മണ്ണില്‍ നിന്നും കുതറി ഉയരുന്ന പുക പടലങ്ങളില്‍ ഞാന്‍ അവളെയും തേടുന്നു......ഇനി ഈ ജന്മം എനിക്ക് കൈവിടത്തോക്കെയും ഞാന്‍ തിരിച്ചു പിടിക്കും, പക്ഷെ നീ അവിടെ ഉണ്ടാകണം നമ്മുടെ പ്രണയത്തിന്റെ അവസാന ഏടും ചേര്‍ത്ത് വായിക്കാന്‍ എന്നോടൊപ്പം........

2009, ജൂൺ 7, ഞായറാഴ്‌ച

ഇനിയൊരു ജന്മം കൂടി....

പോയകാലത്തിന്റെ ഓര്‍മകളില്‍ നിന്ന്...

വരും കാലത്തിന്റെ മധുരങ്ങളിലേക്ക്‌....

എന്‍റെ ഈ യാത്ര......!!!.......

മതിയാകും വരെ ഈ ഭൂമിയില്‍ ജീവിച്ചു മരിച്ചവരുണ്ടോ...?

കൊതിതീരും വരെ ഈ ഭൂമിയില്‍ പ്രേമിച്ചു മരിച്ചവരുണ്ടോ?....

ഇ മനോഹര തീരത്ത് തരുമോ ?

ഇനിയൊരു ജന്മം കൂടി .......

2009, ജൂൺ 6, ശനിയാഴ്‌ച

ഒരു ഗള്‍ഫ്‌ നൊമ്പരം...

സഹോദരിമാരുടെ വിവാഹ സ്വപ്‌നങ്ങള്‍ സാക്ഷാത്‌ക്കരിക്കുന്നതിനുവേണ്ടിയാണ്‌ എന്റെ സുഹൃത്തിന്റെ സുഹൃത്ത്‌ ഗള്‍ഫിലേക്ക്‌ കയറിയത്‌. നാട്ടിലായിരുന്നപ്പോള്‍ ഒരിക്കല്‍ ഞാനും അദ്ദേഹവുമായി സംസാരിച്ചിരുന്നു.വിസക്ക്‌ പൈസയൊന്നുമില്ല. യു.എ.ഇ.യിലാണ്‌ ജോലി. അവിടെ ചെന്നു പണിയെടുത്തു മാസം തികഞ്ഞപ്പോള്‍ കിട്ടിയത്‌ പതിനയ്യായിരം ഇന്ത്യന്‍ രൂപ. വിസക്ക്‌ പൈസ കൊടുക്കാത്തതിനാല്‍ ആ വിഹിതത്തിലേക്ക്‌ മാസത്തില്‍ 3000 രൂപ കൊടുക്കണം. ഭക്ഷണം, താമസം, മറ്റുള്ളവ... ഈ ഇനത്തില്‍ മാസച്ചെലവ്‌ 9000 രൂപ. ബാക്കി 3000 രൂപ.ഇങ്ങനെയാണെങ്കില്‍ നാട്ടില്‍തന്നെ നിന്നാല്‍ പോരേ? വേദന കടിച്ചിറക്കി അദ്ദേഹം ചിന്തിക്കുന്നു. പൂവണിയാത്ത സ്വപ്‌നങ്ങളുമായി...

2009, ജൂൺ 4, വ്യാഴാഴ്‌ച

ഒരു കുട്ടി മര്യാദ...


ഉച്ചക്ക് ഓഫീസിലെ അധ്വാനം കഴിഞ്ഞ് റസ്റ്റോറന്റില്‍ കഠിനാധ്വാനം. അത് കഴിഞ്ഞപ്പോഴേക്കും ബഹ്‌റൈന്‍ ചൂടില്‍ ആകെ ഉരുകി ഒലിക്കാന്‍ തുടങ്ങി. ഒരു വിധത്തിലാണ് ഫ്ലാറ്റിലേക്ക് ഓടിയെത്തിയത്.ലിഫ്റ്റ് വരാന്‍ വേണ്ടി നില്‍ക്കുമ്പോള്‍ മൂന്നാമത്തെ ഫ്ലാറ്റിലെ മലയാളീ കുടുംബത്തിലെ കുട്ടി കരഞ്ഞുകൊണ്ട് വരുന്നു. വെറുതേ ഒരാവേശത്തിന് ഞാന്‍ അവന്‍ കരയുന്നതിന്റെ കാരണം തിരക്കി.


വലിയ കഷ്ടം തന്നെ; സ്കൂളില്‍ പഠിക്കുന്ന അവന്റെ പെന്‍സില്‍, ക്ലാസ്മേറ്റായ ഏതോ ഒരു അഭിനവ് റോയ് ജനലിലൂടെ താഴെ കളഞ്ഞു പോലും. ഞാന്‍ ആശ്വസിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ അവന്‍ വിങ്ങിപ്പൊട്ടുകയാണ്, ഇന്ന് വാങ്ങിയ പുതിയ പെന്‍സിലാണ് കൂട്ടുകാരന്‍‍ കളഞ്ഞതെന്നും പറഞ്ഞ്...


അതിനെന്താ, വേറൊരു പെന്‍സില്‍ വാങ്ങിയാല്‍ പ്രശ്നം തീര്‍ന്നല്ലോ, അമ്മയോട് മോന്‍ ഇതങ്ങോട്ട് പറഞ്ഞാല്‍ പോരേ എന്ന എന്റെ ചോദ്യത്തിനുത്തരമായി അവന്‍ ഏങ്ങലടിയുടെ ഡെപ്ത്ത് കൂട്ടി. എനിക്കാകെ വിഷമമായി.മോന് ഞാന്‍ പെന്‍സില്‍ വാങ്ങിച്ചു തരട്ടേ? അവന്റെ കരച്ചിലടക്കാന്‍ ഞാന്‍ ഒരു ഫോര്‍മാലിറ്റിക്കുവേണ്ടി ചോദിച്ചു. “താങ്ക്യൂ അങ്ക്‍ള്‍, നമുക്ക് ഇപ്പൊ തന്നെ പെന്‍സില്‍ വാങ്ങാം?”


ഠിം!


അവന്‍ പണി തന്നു. ഇങ്ങനെ ഒരു മറുപടി കുട്ടി പറയുമെന്ന് ഞാന്‍ കരുതിയിരുന്നില്ല. ഒരു അയല്‍‌പക്കബന്ധത്തിന്റെ പേരില്‍ ചോദിച്ചുവെന്നേയുള്ളൂ. ഇനി പറഞ്ഞിട്ടെന്തുകാര്യം...വലിയ പാരയായിപ്പോയല്ലോ ചെക്കന്‍ വച്ചത്? ഈ ചൂടിന് ഇനിയും തിരിച്ച് പുറത്തിറങ്ങാനോ? ആരെങ്കിലും എന്തെങ്കിലും ഓഫര്‍ ചെയ്താല്‍ വേണ്ട എന്ന് പറയാന്‍ ഇവന്റെ അമ്മ ഇവനെ പഠിപ്പിച്ചിട്ടില്ലേഅങ്ങനെ ആ പൊരിയുന്ന വെയിലത്ത് അപ്പുറത്തെ കോള്‍ഡ്‌ സ്റ്റോറില്‍ പോയി കുട്ടിക്ക് പെന്‍സില്‍ വാങ്ങിച്ചുകൊടുത്ത് തിരിച്ച് നടക്കുമ്പോള്‍ എന്റെ ഓര്‍മകള്‍ ഒരു പതിനഞ്ചുവര്‍ഷം പുറകിലോട്ട് പോയി...


സ്കൂളില്‍ പോയിത്തുടങ്ങുന്ന കാലം. ആരെന്ത് തന്നാലും വാങ്ങരുത് എന്ന് എനിക്കും മൂത്ത പെങ്ങള്‍ക്കും ഉപ്പയുടെ സ്റ്റാന്റിംഗ് ഇന്‍സ്ട്രക്ഷനുണ്ട്. സ്കൂളില്‍ സ്കൂളിന് പുറത്തെ പെട്ടിപ്പീടികയില്‍ നിന്ന് കുട്ടികള്‍, പുളിക്കുന്ന നാരങ്ങ പകുതിക്ക് മുറിച്ച് ഉപ്പും മുളകും പുരട്ടിയത് 25 പൈസക്ക് വാങ്ങിത്തിന്നുമ്പോള്‍ അത് നോക്കിനില്‍ക്കാന്‍ മാത്രമേ ഞങ്ങള്‍ക്ക് അനുവാദമുണ്ടായിരുന്നുള്ളൂ. ആരെങ്കിലും വെച്ചുനീട്ടിയാല്‍ പോലും അത് വാങ്ങിപ്പോകരുതെന്നാണ് വീട്ടില്‍ നിന്നുള്ള നിര്‍ദ്ദേശം. അങ്ങനെ ആരുടെയെങ്കിലും കയ്യില്‍ നിന്ന് വാങ്ങിത്തിന്നുന്നത് മോശമാണത്രേ. അതിനി വിരുന്നിന് പോയ വീട്ടിലാണെങ്കിലും അവിടെനിന്ന് കിട്ടുന്ന സല്‍ക്കാരത്തിന്റെ കാര്യമാണെങ്കിലും..


ഒരിക്കല്‍ “വളപട്ടനത്തുള്ള ഉമ്മയുടെ സഹോദരന്‍ (മാമന്‍) ന്‍റെ വീട്ടില്‍ പോയി മടങ്ങുകയായിരുന്നു ഉമ്മയും ഞാനും സഹോദരിയും. ടൌണിലൂടെ പോകുക എന്ന കാര്യം ഉമ്മ കഴിയും വിധം ഒഴിവാക്കാറുണ്ട്. അതുകൊണ്ട് തന്നെ പുഴ കടന്ന് പോകാമെന്ന് ഉമ്മ തീരുമാനിച്ചു. ആ വഴിപോയാല്‍ ടൌണിലെ കാഴ്ച്ചകളും അമ്മദ്ക്ക തരാറുള്ള കടലയും മിസ്സാവുമെങ്കിലും ആളുകള്‍ മീന്‍പിടിക്കുന്നത് കാണാമെന്നതിനാലും, പറ്റുമെങ്കില്‍ ഉമ്മയുടെ കണ്ണുവെട്ടിച്ച് പുഴയിലേക്ക് ഞാന്നു കിടക്കുന്ന പേരക്കമരത്തില്‍ കയറാമെന്നതിനാലും ആ തീരുമാനത്തിന് എന്റെ എല്ലാതരത്തിലുള്ള അംഗീകാരവും ഞാന്‍ നല്‍കി. കിട്ടാന്‍ പോകുന്ന പേരക്കയില്‍ ഒരു ഭാഗം കൊടുക്കാമെന്ന എന്റെ ഓഫര്‍ സഹോദരിയേയും ആനന്ദതന്തുലിതയാക്കി.അങ്ങനെ ഉമ്മയും പെങ്ങളും മുന്നിലും, ഞാന്‍ അല്‍പ്പം പിന്നിലുമായി പുഴവക്കിലൂടെ ആ യാത്ര തുടരുമ്പോള്‍ പേരക്കമരത്തില്‍ എന്റെ കണ്ണുകള്‍ ഉടക്കുകയും ഞാന്‍ പേരക്കപറിക്കല്‍ പ്രോസസ് ആരംഭിക്കുകയും ചെയ്തു. പക്ഷേ ഒരു ദുര്‍ബലനിമിഷത്തില്‍ എന്റെ കാലുകള്‍ ആ മരത്തിന്റെ ഏതോ ഒരു ദുര്‍ബലമായ കമ്പില്‍ ചവിട്ടുകയും ഒട്ടും സമയം വേസ്റ്റാക്കാതെ ഞാന്‍ താഴെ, പോത്തിനെ അരുകുന്ന ആജീക്ക വെള്ളിയാഴ്ച്ച അറക്കാന്‍ വേണ്ടി കൊണ്ടുവന്ന ഏതോ ഒരു വയനാടന്‍ പോത്ത് നിക്ഷേപിച്ച ചാണകത്തില്‍ ചന്തികുത്തി നിലംപതിക്കുകയും ചെയ്തു.ഹും.. വെറും പാറ്റക്കനം മാത്രമുള്ള ഞാന്‍ ചവിട്ടുമ്പോഴേക്കും ഒടിഞ്ഞുപോകുന്ന കൊമ്പ്. പേരക്ക കൊമ്പാണത്രേ, പേരക്കക്കൊമ്പ്! എനിക്ക് ആ കിടന്നകിടപ്പിലും ദേഷ്യം വന്നു.“


ഹള്ളാ, ഓനു ബീണിറ്റ് എന്തോ പറ്റി ഉമ്മാ“ എന്ന്‍ സഹോദരി മുന്‍പില്‍ നടക്കുന്ന ഉമ്മയെ അറിയിക്കുമ്പോഴേക്കും ഞാന്‍ ഒരു ബ്ലിങ്കിയ ചിരിയോടെ ഉമ്മയുടെ അടുത്തെത്തിയിരുന്നു. “ഇല്ലില്ല, ഒന്നും പറ്റീക്കില്ല, ഓള് ബെറ്തേ പറഞ്ഞതാ” എന്ന് വീഴ്ച്ചയില്‍ മുകളിലേക്ക് കയറിപ്പോയ ട്രൌസര്‍ അല്‍പ്പം പുറകിലേക്ക് വലിച്ചിട്ടുകൊണ്ട്, വേദന കടിച്ചുപിടിച്ചുകൊണ്ട് ഞാന്‍ ഉമ്മയെ ബോധ്യപ്പെടുത്തി. നിനക്ക് ഞാന്‍ വീട്ടിലെത്തിയിട്ട് കാണിച്ചുതരാം എന്നായിരുന്നു ഉമ്മയുടെ ഉള്ളിലിരിപ്പ് എന്ന് ഉമ്മയുടെ മുഖഭാവത്തില്‍ നിന്ന് ഞാന്‍ മനസിലാക്കി. അല്ലെങ്കിലും ഉമ്മ എന്നെ പബ്ലിക്കായിട്ട് തല്ലാറില്ല, വീടിനു പുറത്ത് എന്ത് കുറ്റം ചെയ്താലും വീട്ടിലെത്തിയാലാണ് ശിക്ഷ നടപ്പാക്കാറുള്ളത്.


അങ്ങനെ നടക്കുമ്പോള്‍ എന്റെ അശ്രദ്ധ കാരണം ഒരു നിമിഷം ഞാന്‍ ഉമ്മയെ ഓവര്‍ടെയ്ക്ക് ചെയ്തു. എന്റെ ഞൊണ്ടിഞൊണ്ടിയുള്ള നടപ്പും പുറകില്‍ പറ്റിയ ചാണകവും ഉമ്മയുടെ ശ്രദ്ധയില്‍ പെട്ടു. അത് കഴുകി ക്ലീനാക്കാന്‍ വേണ്ടി ഞങ്ങള്‍ വഴിയരികിലെ ഉമ്മയുടെ പഴയ കൂട്ടുകാരിയുടെ വീട്ടിലേക്ക് കയറി ഉമ്മ എന്റെ ട്രൌസര്‍ വൃത്തിയാക്കിത്തന്നതിനു ശേഷം അവരോട് സംസാരം തുടങ്ങി. ഞങ്ങള്‍ കുട്ടികള്‍ക്കായി അവര്‍ ഒരു ബസ്സി (പ്ലേറ്റ്) നിറയെ “കായിപൂള്‍“ വറുത്തകായ അഥവാ ബനാന ചിപ്സും രണ്ട് ഗ്ലാസ് ഹോര്‍ലിക്സും കൊണ്ടു വന്നു. അത് വേണ്ടാ എന്ന് പറയാന്‍ ഉമ്മ ആംഗ്യം കാട്ടിയെങ്കിലുംഞങ്ങള്‍ കണ്ട ഭാവം നടിക്കാതെ ഹോര്‍ലിക്സ് കാലിയാക്കി കായിപൂള്‍ അറ്റാക്ക് ചെയ്യാന്‍ തുടങ്ങി.


ഉമ്മയും കൂട്ടുകാരിയും അവരുടെ ചര്‍ച്ചകളില്‍ മുഴുകി.അങ്ങനെ പറഞ്ഞ്പറഞ്ഞ് അസര്‍ ബാങ്ക് കൊടുത്തപ്പോള്‍ ഉമ്മയ്ക്ക് വീട്ടില്‍ അലക്കാനുള്ള തുണികളെകുറിച്ചും മറ്റ് ഹൌസ്ഹോള്‍ഡ് ചൊറെകളെ പറ്റിയും ഓര്‍മ്മവരികയും “എന്നാപ്പിന്ന ഞമ്മള്‍ പോട്ടെ, പിന്നെ ബെരാ” എന്ന് ഉപസംഹരിക്കുകയും ചെയ്തു. പക്ഷേ അപ്പോഴേക്കും സംഭവിക്കേണ്ടത് സംഭവിച്ചിരുന്നു. പൊടിപോലുമില്ല കണ്ടുപിടിക്കാന്‍, കയിപൂലിന്റ്റെ ബസ്സിയില്‍...ഉമ്മയുടെ മുഖം ദേഷ്യവും നാണക്കേടും കൊണ്ട് ചുവന്നു. പക്ഷേ അവിടെവച്ച് ഒരു സീനുണ്ടാക്കാതെ ഉമ്മ ഞങ്ങളെയും കൂട്ടി വീട്ടിലേക്ക് നടന്നു.വീട്ടിലെത്തിയിട്ടും ഉമ്മയൊന്നും മിണ്ടുന്നില്ല.


രക്ഷപ്പെട്ട സന്തോഷത്തില്‍ ഞാന്‍ കൂട്ടുകാരുടെ കൂടെ കളിക്കാന്‍ പോയി. മഗ്‌രിബ് ബാങ്കിന്റെ സമയത്ത് വീട്ടിലെത്തിയപ്പോള്‍...കോലായില്‍ മുഖം വീര്‍പ്പിച്ചിരിക്കുന്ന പെങ്ങള്‍. എനിക്ക് കാര്യം മനസിലായി. ഉമ്മയുടെ കയ്യില്‍ നിന്നും അവള്‍ക്ക് കിട്ടേണ്ടത് കിട്ടിയിരിക്കുന്നു. ഇനി എന്റെ ഊഴം.ഉമ്മയും ഉപ്പയും തമ്മില്‍ എപ്പോഴും നല്ല അണ്ടര്‍സ്റ്റാന്റിംഗാണ്. കുഞ്ഞുങ്ങളെ തല്ലി വളര്‍ത്തണമെന്ന കാര്യത്തില്‍ പ്രത്യേകിച്ചും.അന്ന് കാണിച്ച കുരുത്തക്കേടുകള്‍ക്ക് മുഴുവനുമായി ഞാന്‍ തല്ലുകൊണ്ടു. ഏറ്റവും പ്രധാനപ്പെട്ട തല്ലുകൊള്ളിത്തരം തീര്‍ച്ചയായും മറ്റേത് തന്നെ; പ്ലേറ്റ് കാലിയാക്കിയത്. കളിക്കാന്‍ പോയിട്ട് വൈകിവന്നതിന് പ്രത്യേകഓഫര്‍ വേറെയും.അന്നത്തെ അടിയുടെ ഗുണപാഠം ഇതായിരുന്നു: ഇനി എന്തൊക്കെയായാലും, ആരുടെ വീട്ടില്‍ വിരുന്നിന് പോയാലും പ്ലേറ്റ് മുഴുവന്‍ കാലിയാക്കരുത്.ആ അടിയുടെ ഓര്‍മ്മകള്‍ ഇന്നും എന്നിലുള്ളതുകൊണ്ട് ആരുടെ വീട്ടില്‍ പോയാലും, എത്ര രുചിയുള്ള വിഭവമായാലും എന്റെ തൊണ്ടയിലൂടെ അധികമങ്ങിറങ്ങില്ല, സത്യം.

2009, ജൂൺ 3, ബുധനാഴ്‌ച

ഒട്ടകത്തെ കെട്ടിക്കോ......


ഒട്ടകത്തില്‍ കയറി ഒരു കല്യാണം. കല്യാണ ദിവസം വരന്‍ വധുവിന്‍റെ വീട്ടിലേക്ക് പോകുന്ന രംഗമാണിത്.ചെറുക്കന്‍ കണ്ണൂര്‍ സിറ്റിയിലും പെണ്ണ് മാട്ടൂലിലും ഉള്ളതാണ്

കണ്ണൂര്‍ സിറ്റിയില്‍ ഇങ്ങനെ കല്യാണ ദിവസം കോമാളിത്തരങ്ങള്‍ പതിവാണ്.ഇളനീര്‍ കൊണ്‍ടും മറ്റും ഉണ്‍ടാക്കിയ ഭാരിച്ച് പൂ മാലകള്‍, പടക്കം പൊട്ടിക്കല്‍, വാദ്യമേളം, അണ്ണാച്ചി ഡാന്‍സ്, എന്നിവയുമയി സുഹുര്‍ത്തുക്കള്‍ ചെറുക്കനെ ആനയിക്കല്‍ പതിവാണ്.കൂളിംങ്ങ് ഗ്ലാസ് ധരിച്ച് ഒട്ടകപുറത്ത് ഇരിക്കുന്ന പുതിയാപ്ലയെ കണ്‍ടപ്പോള്‍ ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കുംചിരിയടക്കാനായില്ല.വീടെത്തിയിട്ടും പുതിയാപ്ല ഒട്ടകപുറത്ത് നിന്നും ഇറങ്ങുന്നില്ല.സുഹുര്‍ത്തുക്കള്‍ ബഹളം വെക്കാന്‍ തുടങ്ങികാര്യം തിരക്കിയപ്പോള്‍ അവര്‍ പറഞ്ഞു" നമ്മുടെ നാട്ടില്‍ ഒരു ചടങ്ങുണ്‍ട്"."പുതിയാപ്ല ഒട്ടക പുറത്ത് നിന്ന് ഇറങ്ങണമെങ്കില്‍ ഞങ്ങള്‍ സുഹുര്‍ത്തുക്കള്‍ക്ക് പതിനാരം രൂപ തരണം"അവിടെയുള്ളവര്‍ അഭരന്നു ഇങ്ങനെയും ഒരു ചടങ്ങോ...?ഈ തുക സുഹുര്‍ത്തുക്കള്‍ക്ക് കൂത്താടാനുള്ളതാണെന്ന് അറിഞ്ഞത്കൊണ്‍ട് പെണ്‍ വീട്ട് കാര് കാശ്കൊടുക്കാന്‍ മടിച്ചു.പക്ഷേ ; രക്ഷയില്ല പുതിയാപ്ല ഒട്ടകപുറത്ത് നിന്നും ഇറങ്ങുന്നില്ല.അവസാനം ഗത്യന്തരമില്ലാതെ കാശ് കൊടുക്കേണ്‍ടി വന്നു. പെണ്ണുവീട്ടുകാരായിപ്പോയില്ലേ..'

ഒരുപെണ്ണിന്‍റ്റെ കല്യാണം കഴിയാന്‍ എന്തല്ലാം സഹിക്കണം'അവിടെയുള്ള യുവാക്കള്‍ ഒട്ടക പുതിയാപ്ലയ്ക്ക് കുടിക്കാന്‍ കൊടുത്ത വെള്ളത്തില്‍ മധുരത്തിന്‍ പകരം ഉപ്പ് ചേര്‍ത്ത് നല്‍കി.ഒട്ടകപ്പുറത്ത് കയറിയ ക്ഷീണവും ഉഷ്ണവും കാരണം ആര്‍ത്തിയോടെ കുടിച്ചു.പകുതി അകത്തും പുറത്തുമായി. ചെക്കന്‍റ്റെ സുഹുര്‍ത്തുക്കള്‍ ക്ഷുഭിതരായി. ഇത് കൊടുത്തവന്‍ തന്നെ കുടിക്കണമെന്ന വാശിയിലായി .അവര്‍ ബഹളം വെച്ചു.പെണ്ണിന്‍റ്റെ സഹോദരന്‍ ഉപ്പിട്ട പാനിയം കുടിക്കാന്‍ തയ്യാറായി മുന്നോട്ട് വന്നു.'പെങ്ങളുടെ ജീവിതമാണ് അവ്ന് പ്രാധാന്യം'അപ്പോഴാണ് ചെറുക്കന്‍റ്റെ കൂടെ വന്നവരില്‍ പലരും മദ്യപിച്ച കാര്യം പുറത്തായത്.ഇതറിഞ്ഞ പെണ്ണുവീട്ടുകാര്‍ ശന്തത പാലിച്ചു.പക്ഷേ അവിടെ ഉണ്‍ടായിരുന്ന യുവാക്കള്‍ക്ക് ഇത് സഹിച്ചില്ല.കല്യാണ വീട്ടില്‍ ഒരു ബഹളം വേണ്‍ട എന്ന് കരുതി അവര്‍ റോഡരികില്‍ സംഘടിച്ചു.മദ്യപാന്‍ മാരെ പൊതിരെ തല്ലി.കൂട്ടത്തില്‍ പുതിയാപ്ലയുടെ അനുജനും കിട്ടി തല്ല്.ഇപ്പോള്‍ പുതിയാപ്ലക്ക് നാട്ടില്‍ നല്ല പേരാണ്.ജീവകാരുണ്യ പ്രവര്‍ത്തനം വിദ്യാഭ്യാസ പ്രവര്‍ത്തനം എന്നിവ കൊണ്‍ട് ശ്രദ്ധേയവും പ്രശസ്തവുമായ കുടുബ കൂട്ടായ്മയായ്'സഫ് വ' യില്‍ പ്പെട്ട ഒരു കുടുബമായ S.L.P..തറവാട്ടില്‍ പ്പെട്ടതാണ് ഈ ചെറുക്കന്‍.സഫ് വ യില്‍ പറയത്തക്ക പാധാന്യം ലഭിക്കാതായപ്പോള്‍ പ്രശസ്തിക്ക് വേണ്‍ടി അമ്മാവന്‍റ്റെ നിര്‍ദേശപ്രകാരമാണ് ഒട്ടക പ്പുറത്ത് കയറിയത് എന്ന പറയപ്പെടുന്നു.അമ്മാവനും ഒട്ടകപ്പുറത്ത് കയറി എന്ന് കേള്‍ക്കുന്നു. പാവം ഒട്ടകം